Tuesday, November 2, 2010

സന്തോഷമായീ ഗോപിയേട്ടാ.....സന്തോഷമായി.


സുരേഷ്ഗോപിയെ കുറിച്ചോര്‍ക്കുമ്പോഴേ കണ്ണിലും കാതിലുമോടിയെത്തുന്നത് "പോ പുല്ലെ"എന്ന കമ്മീഷ്ണറിലെ ഡയലോഗാണ്.സുരേഷ്ഗോപി സൂപ്പര്‍സ്റ്റാറായ കമ്മീഷ്ണറിലെ ഈ ഡയലോഗ് പറഞ്ഞതു പോലെയാണു ഒരു ബിഗ്സ്റ്റാര്‍ തന്റെ ബ്രാന്റഡ് റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായപ്പോള്‍ അദ്ധേ
ഹം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.കിം
ഗിലെ കളക്റ്റര്‍ കഥാപാത്രവും കമ്മീഷ്ണറിലെ കമ്മീഷ്ണര്‍ കഥാപാത്രവും ഒരേ സിനിമയില്‍ അവതരിപ്പിക്കാന്‍ രഞ്ജിപണിക്കരും ഷാജികൈലാസും പ്ളാനിട്ടു.കളക്ടര്‍ കഥാപാത്രം അവതരിപ്പിക്കാന്‍ മമ്മൂട്ടി തയ്യാറായെങ്കിലും കമ്മീഷ്ണര്‍ കഥാപാത്രം അ
വതരിപ്പിക്കാന്‍ സുരേഷ്ഗോപി തയ്യറായില്ല.മമ്മൂട്ടിയുമായു
ള്ള എന്തോ സൌന്ദര്യ പിണക്കമാണു കാരണമെന്നാണ്‍ സിനിമാലോകം പറയുന്നത്.എന്തായാലും സുരേ
ഷ്ഗോപി പിന്‍മാറിയപ്പോള്‍ ആ നറുക്കു വീണത് പ്രിത്വിരാജിനാണ്.അടുത്ത വര്‍ഷത്തെ തന്റെ പ്രധാന പ്രൊജെക്റ്റായി പ്രിത്വി കിംഗ് ആന്റ് കമ്മീഷ്ണര്‍ വെ
ളിപ്പെടുത്തുകയും ചെയ്തിരുന്നു.
കിംഗ് ആന്റ് കമ്മീഷ്ണര്‍ അനൌന്‍സ് ചെയ്തിട്ടു മാസങ്ങളായെങ്കിലും കഴിഞ്ഞ ദിവസമാണതിനൊരു പ്രേക്ഷകര്‍ ഇഷ്ടപെടുന്ന തരത്തിലുള്ള ക്ളൈമാക്സുണ്ടായത്.മമ്മൂട്ടിയുമായുള്ള എന്തോ ഒരകല്‍ച്ചയാണു സുരേഷ്ഗോപി തന്റെ ബ്രാന്റഡ് റോള്‍ ബലികഴിക്കാന്‍ മുതിര്‍ന്നത്.ഇതിനുമുമ്പും അദ്ധേഹം ഒരു റോള്‍ ബലികൊടുത്തിരുന്നു .കേരളത്തിന്റെ ആദ്യലോക സിനിമയെന്ന ഖ്യാതിയില്‍ ഇറങ്ങിയ പഴശ്ശിരാജയിലേക്കു സുരേഷ്ഗോപിയെ ക്ഷണിച്ചെങ്കിലും അദ്ധേഹം അഭിനയിച്ചില്ല.ആ കഥാപാത്രം ആണ്‍കുട്ടികള്‍ (ശരത്കുമാര്‍)കൊണ്ടു പോ
യി.പഴശ്ശിരാജയില്‍ മമ്മൂട്ടിയേക്കള്‍ ചര്‍ച്ച ചെയ്യപെട്ട കഥാപാത്രമായി മാറി ശരത്കുമാര്‍ അവതരിപ്പിച്ച എടച്ചേന കുങ്കന്‍.അന്നു വന്ന വരവാ ഇപ്പോള്‍ ശരത്കുമാറിന്റെ കയ്യില്‍ എത്രയോ അംഗീകാരങ്ങളും സിനിമകളും എന്തിനു അമ്മയുടെ മെമ്പര്‍ഷിപ്പു വരെ നേടിയെന്നു തോന്നുന്നു അദ്ധേഹം.എ
ന്തായാലും നഷ്ടപ്പെട്ടതു ഗ്ഗോപിയേട്ടനാണു്‌.അതൊരു നഷ്ടമാണെന്നും ഹരിഹരനോടും എം.ടിയോടും ചെയ്തതു തെറ്റാണെന്നും തുറന്നു പറയാന്‍ ഗോപിയേട്ടന്‍ ഒരു മടിയും കാണിച്ചിരുന്നില്ല. ആ
രാണു കാരണക്കാരന്‍ എന്നു ചോദിച്ചപ്പോള്‍ അയാളുടെ പേരുപറയാതെ അദ്ധേഹത്തെ ഞാനിപ്പോഴും സ്നേഹിക്കുകയും പ്രണയിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്നാണു മറുപടി പറഞ്ഞത്.എന്തായാലും കിംഗ് ആന്റ് കമ്മീഷ്ണറില്‍ മമ്മൂട്ടിയോടൊത്ത് അഭിനയിക്കാന്‍ വിസമ്മതിക്കുകയും ആ കഥാപാത്രം ചെയ്യാന്‍ പ്രിത്വിരാജ് മുന്നോട്ട് വന്നപ്പോള്‍ പ്രേക്ഷകര്‍ക്കേതാണ്ടൊക്കെ മനസ്സിലായി.

മലയാള സിനിമയില്‍ പൊലീസ് വേഷം ചെയ്യുന്നെങ്കില്‍ അതു സുരേഷ്ഗോപി തന്നെ ചെയ്യണം എന്നാലെ അതിനൊരു പന്ചുണ്ടാകൂ.മേലു
ദ്യോഗസ്ഥര്‍ തൊപ്പിതെറിക്കുമോന്നോ സ്ഥലം മാറ്റുമോയെന്നോ ഭയപ്പെടാത്ത അനീതിക്കെതിരെ പൊരുതുകയും നീതിയോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന "തന്തക്കു പിറന്ന" പൊലീസ് വേഷങ്ങളെ മലയാളികള്‍ക്കേറെയിഷ്ടമാണ്.പൊലീസാവാന്‍ ആഗ്രഹിക്കുന്നവരുടെയും പൊലീസുകാരുടെയുമൊക്കെ ഹീറോ ആണു സുരേഷ്ഗോപി അവതരിപ്പിച്ച ഓരോ പൊലീസ് കഥാപാത്രങ്ങളും.ഒരു പൊലീസുദ്യോഗസ്ഥനു വേണ്ട ആകാരവും ചങ്കൂറ്റവുമൊക്കെ പ്രകടമാക്കുന്ന കഥാപാത്രങ്ങളൊക്കെ ചെയ്ത
തു കൊണ്ടാവണം എല്ലാ പ്രേക്ഷകരും സുരേഷ്ഗോപിയെ പൊലീസായി കാണാന്‍ ആഗ്രഹിച്ചതും അദ്ധേഹം ടൈപ് ചെയ്യപ്പെട്ടതും. അങ്ങനെയുള്ള സുരേഷ്ഗോപിയെ അദ്ധേഹം ചെയ്ത കഥാപാത്രത്തില്‍ നിന്നു മാറി നിന്നാല്‍ ശരിയാവില്ലെന്നു പ്രേക്ഷകര്‍ക്കുമറിയാം കിംഗ് ആന്റ് കമ്മീഷ്ണറിന്റെ അണിയറക്കാര്‍ക്കുമറിയാം.അതു കൊണ്ടായിരിക്കണം ഒടുവില്‍ സുരേഷ്ഗോപിയെ തന്നെ ആ സിനിമയിലേക്കു വീണ്ടും വീണ്ടും ക്ഷണിച്ചതും.മമ്മൂട്ടിയുടെ കള
ക്ടറോട് കിടപിടിക്കുന്ന കമ്മീഷ്ണര്‍ കഥാപാത്രം സുരേഷ്ഗോപിയോട് തന്നെ ചെയ്യണമെന്നു പ്രേക്ഷകര്‍ ആഗ്രഹിക്കാനും സിനിമയുടെ അണിയറക്കാര്‍ അദ്ധേഹത്തെ ക്ഷണിക്കാനും കാരണം .മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ പുകഞ്ഞിരുന്ന കാര്യങ്ങള്‍ മലയാള സിനിമയുടെ നന്മക്കു വേണ്ടി
ഇവിടെ പൊട്ടി മഴവില്ലു വിരിയട്ടെയെന്നു നമുക്കു പ്രതീക്ഷിക്കാം.മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടൂ പോവാന്‍ തുനിഞ്ഞപ്പോള്‍ ഒടുവില്‍ സുരേഷ്ഗോപിയെത്തി ഞാന്‍ തന്നെ ക
മ്മീഷ്ണറെന്നും പറഞ്ഞു.അതു തന്നെയാ പ്രേക്ഷകരും ആഗ്രഹിച്ച
തു കിംഗ് മമ്മൂട്ടിയാണെങ്കില്‍ കമ്മീഷ്ണര്‍ ഗോപിയേട്ടന്‍ തന്നെയാവണം
.സന്തോഷമായി ഗോപിയേട്ടാ...സന്തോഷമായി

Sunday, September 26, 2010

മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല സത്യം































"മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല"ശരിയാ,ഹെന്‍്‌റി പറയുന്നതിലും കാര്യമുണ്ട്.30വര്‍ഷത്തിലേറെയായി 350ളം ചിത്രങ്ങളിലഭിനയിച്ച മമ്മൂട്ടിയുടെ സിനിമകള്‍ കണ്ടാല്‍ നമുക്കും മനസ്സിലാകും മമ്മൂട്ടിക്കു അഭിനയമറിയില്ലെന്നു.ഇതു പറയുന്നതു കൊണ്ട് പലര്‍ക്കും എന്നോട് ദേശ്യം തോന്നാം.പേരില്‍ തന്നെ അനേക വിശേഷണമുള്ള പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടിക്കു അഭിനയിക്കാനറിയാതെയാണൊ 3 ദേശീയ അവാര്‍ഡും 8 സംസ്ഥാന അവാര്‍ഡുകളുമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചത്.ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നൊക്കെ നിങ്ങളെന്നോട് ചോദിച്ചേക്കാം ,അതൊന്നുമെനിക്കറിയില്ല അതൊക്കെ ദേശീയ അവാര്‍ഡ് ജൂറികളോട് ചെന്നു ചോദിക്കണം അഭിനയം കണ്ടിട്ടു മാത്രമല്ലല്ലോ അവരൊന്നും അവാര്‍ഡ് നല്കുന്നത്.പക്ഷെ സത്യം പറയാതിരിക്കാന്‍ കഴിയില്ലല്ലോ അത്രമാത്രം മമ്മൂട്ടിയെ പുകഴ്ത്തികൊണ്ടിരിക്കുകയല്ലെ ഇന്നു സിനിമാ സംവിധായകരും നിര്‍മാതാക്കളുമെല്ലാം.എന്റെ ഈ അഭിപ്രായം കൂടി കേട്ടാല്‍ മമ്മൂട്ടി എങ്ങനെയാണാവോ പ്രതികരിക്കുക എന്നെനിക്കറിയില്ല.എന്നാലും അദ്ധേഹത്തിനു സത്യം പറഞ്ഞാല്‍ മനസ്സിലാകും എന്നാണെന്റെ വിശ്വാസം .കാരണം അദ്ധേഹം ഒരു മാന്യനാണ്.ഇല്ലെങ്കില്‍ എന്നു പണി കിട്ടിയേനെ വിനയനും ഹെന്‍്‌റിക്കുമൊക്കെ അദ്ധേഹത്തിന്റെ ഒരു മൂളല്‍ മതി ലോകമെമ്പാടുമുള്ള ഫാന്‍സൊന്നിളകാന്‍ .അദ്ധേഹം ഇതു പോലെയുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായല്ലോ അതു കൊണ്ട് എന്റെ വിമര്‍ശനവും അത്തരത്തിലേ എടുക്കൂ എന്നു ഞാന്‍ കരുതുന്നു.വിഡ്ഡികളോടുള്ള മറുപടി മൌനമാണല്ലോ ഉചിതം അതു കൊണ്ടായിരിക്കാന്‍ മമ്മൂട്ടി വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാത്തത്.ചാഞ്ഞു കിടക്കുന്ന മരത്തിലാര്‍ക്കും കേറാമല്ലോ എന്നും നീയുമൊരു വിഡ്ഡിയാണു എന്നൊക്കെ നിങ്ങള്‍ കരുതിയേക്കാം എന്നാലും എനിക്കു തോന്നുന്നതു ഞാന്‍ പറയും.

അഭിനയത്തെ വിലയിരുത്തണമെങ്കില്‍ ആദ്യം അഭിനയമെന്തെന്നറിയണം,എന്തിലഭിനയിക്കുന്നു എന്നറിയണം,സിനിമയെന്തെന്നറിയണം.ജീവിതകഥകളുടെ അല്ലെങ്കില്‍ ജീവിതയാഥാര്‍ത്യങ്ങളുടെ അനുകരണമാണു സിനിമ.ഒരു കഥ സിനിമയാക്കുമ്പോള്‍ അതിലെ കഥപാത്രത്തിനു അഭിനേതാവിന്റെ മാനറിസങ്ങള്‍ നല്കാം എന്നാല്‍ ഒരു ചരിത്രം സിനിമയാക്കുമ്പോള്‍ അതിലെ ചരിത്രപുരുഷന്റെ മാനറിസങ്ങള്‍ അഭിനേതാവ് അവതരിപ്പിക്കേണ്ടി വരും .ആ ചരിത്രപുരുഷനോ കഥാപാത്രമോ ഒക്കെ ആയി അഭിനയിക്കേണ്ടി വരുമ്പോള്‍ ഒരു നടനല്ല സിനിമയില്‍ പ്രതിനിധാനം ചെയ്യേണ്ടതു. ശരീരം കൊണ്ടും മനസ്സു കൊണ്ടും വാചകം കൊണ്ടും വേഷം കൊണ്ടും ഒരു നടന്‍ സിനിമയിലെ കഥാപാത്രമോ ചരിത്രപുരുഷനോ ഒക്കെ ആയി മാറുന്നിടത്താണു ഒരു നടന്റെ വിജയം.എന്നാല്‍ അതു ഇന്ന നടനിന്നയാളെ അവതരിപ്പിക്കുന്നുവെന്നു പ്രേക്ഷകര്‍ക്കു തോന്നാത്തവിധം അവതരിപ്പിക്കാന്‍ സധിക്കണം.അങ്ങനെയല്ല അഭിനയമെങ്കില്‍ അതു വെറും അനുകരണമെന്നേ പറയാനാകൂ.അനുകരണമാണു അഭിനയമെങ്കില്‍ കേരളത്തിലെ എന്നല്ല ലോകത്തിലെ ഏറ്റവും നല്ല അഭിനേതാക്കള്‍ കൊചിന്‍ കലാഭവനടങ്ങുന്ന ട്ട്രൂപ്പിലെ മിമിക്രികാരാണെന്നു പറയേണ്ടിവരും.ഇവിടെയാണു ഹെന്‍്‌റിയടങ്ങുന്ന വിമര്‍ശകര്‍ പറയുന്ന മമ്മൂട്ടിക്കു അഭിനയമറിയില്ല എന്ന വസ്തുത നമുക്കു മനസ്സിലാകുന്നത്.കാരണം മമ്മൂട്ടിക്കു ലഭിച്ച കഥപാത്രങ്ങളില്‍ എവിടെയാണു മമ്മൂട്ടി അഭിനയിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുക.

മമ്മൂട്ടി ജീവിക്കുകയല്ലെ 30 വര്‍ഷങ്ങളായി മലയാള സിനിമക്കകത്തും പുറത്തും.വൈക്കം മുഹമ്മദ് ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ധേഹത്തിന്റെ അത്മകഥ സിനിമയാക്കി അതില്‍ മുഹമ്മദ് ബഷീറായി ജീവിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ
പോലും പ്രശംസ പിടിച്ചുപറ്റിയ നടനാണു മമ്മൂട്ടി.പിന്നെ എത്രയെത്ര ചരിത്രങ്ങളിലെയും കഥകളിലെയും മനുഷ്യര്‍ക്കും കഥാപാത്രങ്ങള്‍ക്കും മമ്മൂട്ടി ജീവന്‍ നല്കി.ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായ ഡോക്ടര്‍ അംബേദ്കറെ അവിസ്മരണീയമാക്കി ഗുജറാത്തികളെ കൊണ്ട് ഞങ്ങളുടെ മകനെന്നു വിളിപ്പിച്ചില്ലെ,വടക്കന്‍പാട്ടുകളില്‍ ചതിയന്റെ മുദ്രകുത്തപ്പെട്ടുപോയ ചന്തു ചതിയനല്ലെന്നു നമുക്കു തെളിയിച്ചു തന്നില്ലെ.കുടുമ്പത്തിനും കൂടപ്പിറപ്പുകള്‍ക്കും വേണ്ടി ജീവിച്ചു അവസാനം സ്വന്തമായൊന്നുമില്ലാതെ വീട്ടുപടിയിറങ്ങേണ്ടിവന്ന രാഘവന്‍ നായരെന്ന കാരണവരായി നമ്മെ നൊമ്പരപ്പെടുത്തിയില്ലെ,പാരമ്പര്യത്തിന്റെ പേരില്‍ ഭ്രാന്തനല്ലാതിരുന്നിട്ടും ഭ്രാന്തനാവേണ്ടി വരികയും അമ്മയുടെ കയ്യില്‍ നിന്നു വിഷം കുഴച്ചചോറുരുള വാങ്ങിതിന്ന ബാലന്‍മാഷ് നമ്മെ കന്നീരണിയിച്ചില്ലെ.സങ്കടം സഹിക്കവയ്യാതെ സങ്കടത്തിന്‍ ആശ്വാസം ലഭിക്കാന്‍ കടലിലേക്കു വള്ളം തുഴഞ്ഞുപോയ അച്ചൂട്ടിയെന്ന അരയനെ നാം കാത്തിരുന്നില്ലെ,കേരളസിംഹം പഴശിരാജാ ഭീരുവായി ആത്മഹത്യ ചെയ്തതല്ല ധീരനായി പൊരുതി മരിച്ചതാണെന്നു നമുക്കു ചരിത്രം തിരുത്തി തന്നില്ലെ,സ്ത്രീലമ്പടന്മാരായ അഹമദാജിയെയും ഭാസ്കരപട്ടേലരേയും നാമേറെ വെറുക്കുമ്പോഴും മമ്മൂട്ടിയെ സ്നേഹിക്കുക തന്നെയല്ലെ.അഹങ്കാരിയെന്നും താന്തോന്നിയെന്നും മമ്മൂട്ടിയെ വിളിക്കുമ്പോഴും മമ്മൂട്ടി മലയാളിയുടെ സ്വകാര്യമായ അഹങ്കാരം തന്നെയല്ലെ?കുട്ടിസ്രാങ്കു കാണുക പോലും ചെയ്യാതെ കുട്ടിസ്രാങ്കെങ്ങിനെ മരിക്കുന്നു എന്നറിയാന്‍ നമുക്കിപ്പോഴും ആകാംഷയില്ലെ,ശരിയാണു മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല അദ്ധേഹം ജീവിക്കുകയല്ലെ പല പല കഥാപാത്രങ്ങളായും ചരിത്രപുരുഷന്മാരായും.ഇതു പോലെ എത്രയെത്ര സിനിമകളിലെ കഥാപാത്രങ്ങള്‍.

മമ്മൂട്ടിയേക്കാള്‍ കീര്‍ത്തിയില്ലെ മമ്മൂട്ടി അനശ്വരമാക്കിയ സേതുരാമയ്യര്‍ക്ക്.കേരളത്തില്‍ ഒരു അക്രമം നടന്നു തെളിവൊന്നും ലഭിച്ചില്ലെങ്കില്‍ മലയാളി ഏറ്റുപിടിക്കുന്ന ഒരു മുദ്രാവാക്യമുണ്ട് "കേസ് സി.ബി.ഐ അന്വേക്ഷിക്കുക'എന്നു കേരളക്കരയെയും സി.ബി.ഐയെയും ഇത്ര വിശ്വാസം വരുത്തിയ ചിത്രം ഒരു സി.ബി.ഐ ഡയറിക്കുറിപ്പല്ലെ?ദി കിംഗിലൂടെ കലക്ടറായി വന്നു ഒരു കലക്ടറുടെ ബാധ്യതകളെന്തെന്നു നമ്മുക്കു പരിജയപ്പെടുത്തി തന്നതു മമ്മൂട്ടിയല്ലെ?മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ലെന്നു പറയുന്ന ഹെന്‍്‌റിയുടെ യവനിക കേരളത്തിലെ പൊലീസ് ട്രെയിനിംഗ് സെന്ററില്‍ പോലും പ്രദര്‍ശിപ്പിക്കാറുണ്ടെന്നു ഒരു ഡി.ജീ.പ്പി മുമ്പൊരിക്കല്‍ പറയുകയുണ്ടായി. അംബേദ്കറും ബഷീറും അഹമദാജിയും ദാദാസാഹിബും ഭാസ്കരപട്ടേലരും മാടയും ചന്തുവും ബാലന്‍മാഷും രാഘവന്‍നായരും സേതുരാമയ്യരും ഡാനിയും പഴശിരാജയും രാജമാണിക്യവും കുട്ടിസ്രാങ്കും തുടങ്ങി നീളുന്ന ചരിത്രപുരുഷന്മാരെയും കഥപാത്രങ്ങളെയും ഇന്നും എന്നും നമ്മുടെ മനസ്സില്‍ നില്ക്കത്തക്കരീതിയില്‍ ശരീരം കൊണ്ടും മനസ്സു കൊണ്ടും വസ്ത്രധാരണ കൊണ്ടും ഭാഷ കൊണ്ടും ശൈലി കൊണ്ടും ആംഗ്യം കൊണ്ടും എന്തിനു മുടിനാരിഴകള്‍ കൊണ്ടു പോലും തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ തിരശീലയില്‍ ജീവനുള്ളതും അവിസ്മരണീയമാക്കുന്നതുമായ മമ്മൂട്ടി എങ്ങനെയാണ്‍ അഭിനയിക്കുകയാണെന്നു പറയുക.അദ്ധേഹം ജീവിക്കുകയല്ലെ ചെയ്യുന്നത്.വാണിജ്യ സിനിമയിലും കലാമൂല്യസിനിമകളിലും ഒരേ ജീവിക്കുകയാണദ്ധേഹം.രാജമാണിക്യവും പ്രാന്‍ചിയേട്ടനും വരേയുള്ള സിനിമക്കു പോലും അദ്ധേഹം പോത്തുവ്യാപാരിയായും ത്രിശൂര്‍ക്കാരനായും ജീവിക്കുകയാണ്.അതു കൊണ്ട് മമ്മൂട്ടിക്കു അഭിനയിക്കാനറിയും എന്നു പറയുന്നതിനോട് എനിക്കും യോജിപ്പില്ല.അദ്ധേഹം ജീവിക്കുകയല്ലെ മലയാള സിനിമയിലൂടെ അകത്തും പുറത്തും ഉടനീളം.

Friday, February 5, 2010

ആണ്‍കിളിയുടെ താരാട്ട് നിലച്ചു

















ആ അണ്‍കിളിയുടെ താരാട്ട് നിലച്ചു,മലയാളത്തിന്റെ ചിരി മാഞ്ഞു പോയി.സത്യന്,നസീര്‍,മധു,മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ്ഗോപി,ജയറാം,ദിലീപ്,തുടങ്ങി പ്രിത്വിരാജ് വരേയുള്ള മുന്നു പതിറ്റാണ്ട് കാലത്തെ സൂപ്പര്‍ താരങ്ങളുടെ സഹനടനും സഹപ്രവര്‍ത്തകനുമായിരുന്ന കൊചിന്‍ ഹനീഫ നമ്മെ വിട്ടുപോയി.വര്‍ഷങ്ങള്ക്കു മുമ്പെ ക്രൂരതയുടെ പര്യായമായി നമ്മെ കൊണ്ട് ഒരു പാട് വെറുപ്പിച്ചു,.കുടുമ്പബന്ധങ്ങളുടെ കഥകള്‍ പറഞ്ഞും നമ്മുക്ക് മുന്നില്‍ അവതരിപ്പിച്ചും നമ്മളെ കൊണ്ടേറെ ചിന്തിപ്പിച്ചു,മനസ്സില്‍ നന്മയും ഭയവും നിറഞ്ഞു നില്ക്കുന്ന ചട്ടമ്പിയായും കാര്യസ്ഥനായും നമ്മെ ഒരു പാട് ചിരിപ്പിച്ചു.നായക കഥപാത്രങ്ങളൊന്നും കെട്ടിയാടാതെ സൂപ്പര്‍ താരപദവി എന്ന അലങ്കരമില്ലാതെയും സിനിമയില്‍ അഭിനയിക്കാനറിയുകയും ജീവിതത്തില്‍ അഭിനയമെന്തെന്നറിയാത്ത മലയാളി പ്രേക്ഷകരുടെ ഒരു കുടുമ്പസുഹ്രുത്തും സ്വന്തം കുടുമ്പത്തിന്റെ പുക്കാക്കയും സിനിമാപ്രവര്‍ത്തകരുടെ സ്നേഹനിധിയായ ഹനീഫിക്കയുമൊക്കെയായ കൊചിന്‍ഹനീഫ ഒരു വാക്കുപോലും പറയാതെ പിരിഞ്ഞു പോയി നമ്മെ ഒരു പാട് കരയിപ്പിച്ചു.ജീവിതത്തിലും സിനിമയിലും ഒരു വത്സല്യനിധിയായിരുന്ന ഹനീഫ ഓരോ മനുഷ്യര്‍ക്കും ഒരു മാത്രുകാപുരുഷനാണ്.മാപ്പിളപ്പാട്ട് പാടുകയും പാട്ടിനെ ഇഷ്ടപെടുകയും ചെയ്തിരുന്ന ഹനീഫയുടെ
"കോഴിക്കോട്ടങ്ങാടീലെ കോഴുള്ള തറവാട്ടിലെ കോഴിപ്പാത്തുമ്മാനെ കാണുന്നില്ല നേരം വെളുത്തപ്പൊ കാണുന്നില്ല"എന്ന് ദുബായിയിലെ ഒരു സ്റ്റേജ് പ്രൊഗ്രാമില്‍ പാടിയ പാട്ടാണു കാതില്‍ വന്നടിച്ചു കൊണ്ടിരിക്കുന്നത്.
ജീവിതമൂല്യങ്ങളറിയുന്ന മനുഷ്യനായിട്ടും മന്ടന്‍ കഥാപാത്രങ്ങളിലൂടെ നമ്മെ ചിരീപ്പിച്ച അ അചിരിയാണു മാഞ്ഞുപോയത്.ഇനിയൊരു ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്താന്‍ കൊചിന്‍ ഹനീഫയില്ലല്ലോ എന്ന സങ്കടമാണു ഓരോരുത്തര്‍ക്കും.സിനിമയിലും ജീവിതത്തിലും സ്നേഹവും നര്‍മ്മവും കാത്തു സൂക്ഷിച്ചിരുന്ന മനുഷ്യനായിരുന്നു ഹനീഫ.അതു കൊണ്ടാണു കഴിഞ്ഞ ദിവസങ്ങളില്‍ ഒരു നടനും ലഭിക്കാത്തത്ര ആദരാഞ്ജലികള്‍ ഹനീഫയുടെ നാടും വീടും ഏറ്റുവാങ്ങിയത്.മമ്മൂട്ടി മുതല്‍ ഏതൊരു കുട്ടി വരേയും കരയുന്ന നിമിഷങ്ങളാണു കഴിഞ്ഞു പോയതു.35 വര്‍ഷത്തോളം നീളുന്ന സിനിമാ ജീവിതത്തിനിടയില്‍ ഒരു കലാകാരനെ പിന്തുടര്‍ന്നേക്കാവുന്ന അഭ്യൂഹങ്ങളോ ഒന്നും ഈ നടനെ പിന്തുടര്‍ന്നിട്ടില്ല.
വെറുമൊരു മലയാളി താരം ഉയരുന്നതിനേക്കാല്‍ ഏറെ ഉയര്‍ന്നു പറന്ന നടനാണു ഹനീഫ കമലഹാസന്‍,രജനികാന്ത്,ശിവാജിഗണേഷന്‍,തുടങുന്ന വമ്പന്‍ താരങളോടൊത്തു അഭിനയിക്കാനും കഴിഞ്ഞു,കമലഹാസന്‍ ഡൈഞറസ് ആക്റ്റര്‍ എന്നാണു ഹനീഫയെ വിശേഷിപ്പിച്ചിരുന്നത്.കരുണാനിധിയോട് അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു,കരുണാനിധിയയുടെ കുടുമ്പ സുഹ്രുത്തു കൂടിയായിരുന്ന ഹനീഫയോട് അദ്ധേഹത്തിന്റെ മുറിയിലിരിക്കുമ്പോള്‍ എം ജി ആറിനു ശേഷം ഇവിടെ ഇരിക്കുന്ന രണ്ടാമത്തെ മലയാളിയാണു നിങ്ങള്‍ എന്നു പ്രശംസിച്ചതു നാമോര്‍ക്കുന്നു.നീണ്ട കാലത്തെ അഭിനയജീവിതത്തില്‍ അര്‍ഹതയുണ്ടായിട്ടു പോലും അധികം അവാര്‍ഡുകളൊന്നും അദ്ധേഹത്തെ തേടിയെത്തിയിരുന്നില്ല.അവര്ടുകള്ക്കു മേലെ ജനപ്രീതിയുള്ള സര്‍വമനസ്സ അമ്ഗീഗ്രിതനായ മനുഷ്യനായിരുന്നു ഹനീഫ.ഹനീഫയുടെ വിടവാങ്ങള്‍ മലയാളസിനിമക്കും സിനിമാപ്രവര്‍ത്തകര്‍ക്കും വലിയൊരു നഷ്ടമാണ്.സാധിക്കാവുന്നതെല്ലാം നേടിയെടുത്തു എന്നു ഹനീഫ ആഷ്വസിക്കുമ്പോഴും 56ആം വയസ്സില്‍ ആറ്റുനോറ്റുണ്ടായ സഫക്കും മര്‍വക്കും താങ്ങും തണലുമായി ഇനിയാരുണ്ടാകും എന്ന ആശങ്ക മാത്രമായിരിക്കും ഹനീഫയുടെ സങ്കടം.
നല്ല മനുഷ്യരെ ദൈവം പെട്ടെന്നു വിളിക്കും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.ആ വിളി കേട്ടു പോയ ഹനീഫ മരിച്ചെന്നു വിശ്വസിക്കാന്‍ മലയാളികള്‍ക്കാവില്ല.അദ്ദേഹം അഭിനയിച്ച സിനിമകളിലൂടെ എന്നും കൊചിന്‍ഹനീഫ അമരനായി നില്ക്കും.