Tuesday, November 2, 2010

സന്തോഷമായീ ഗോപിയേട്ടാ.....സന്തോഷമായി.


സുരേഷ്ഗോപിയെ കുറിച്ചോര്‍ക്കുമ്പോഴേ കണ്ണിലും കാതിലുമോടിയെത്തുന്നത് "പോ പുല്ലെ"എന്ന കമ്മീഷ്ണറിലെ ഡയലോഗാണ്.സുരേഷ്ഗോപി സൂപ്പര്‍സ്റ്റാറായ കമ്മീഷ്ണറിലെ ഈ ഡയലോഗ് പറഞ്ഞതു പോലെയാണു ഒരു ബിഗ്സ്റ്റാര്‍ തന്റെ ബ്രാന്റഡ് റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായപ്പോള്‍ അദ്ധേ
ഹം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.കിം
ഗിലെ കളക്റ്റര്‍ കഥാപാത്രവും കമ്മീഷ്ണറിലെ കമ്മീഷ്ണര്‍ കഥാപാത്രവും ഒരേ സിനിമയില്‍ അവതരിപ്പിക്കാന്‍ രഞ്ജിപണിക്കരും ഷാജികൈലാസും പ്ളാനിട്ടു.കളക്ടര്‍ കഥാപാത്രം അവതരിപ്പിക്കാന്‍ മമ്മൂട്ടി തയ്യാറായെങ്കിലും കമ്മീഷ്ണര്‍ കഥാപാത്രം അ
വതരിപ്പിക്കാന്‍ സുരേഷ്ഗോപി തയ്യറായില്ല.മമ്മൂട്ടിയുമായു
ള്ള എന്തോ സൌന്ദര്യ പിണക്കമാണു കാരണമെന്നാണ്‍ സിനിമാലോകം പറയുന്നത്.എന്തായാലും സുരേ
ഷ്ഗോപി പിന്‍മാറിയപ്പോള്‍ ആ നറുക്കു വീണത് പ്രിത്വിരാജിനാണ്.അടുത്ത വര്‍ഷത്തെ തന്റെ പ്രധാന പ്രൊജെക്റ്റായി പ്രിത്വി കിംഗ് ആന്റ് കമ്മീഷ്ണര്‍ വെ
ളിപ്പെടുത്തുകയും ചെയ്തിരുന്നു.
കിംഗ് ആന്റ് കമ്മീഷ്ണര്‍ അനൌന്‍സ് ചെയ്തിട്ടു മാസങ്ങളായെങ്കിലും കഴിഞ്ഞ ദിവസമാണതിനൊരു പ്രേക്ഷകര്‍ ഇഷ്ടപെടുന്ന തരത്തിലുള്ള ക്ളൈമാക്സുണ്ടായത്.മമ്മൂട്ടിയുമായുള്ള എന്തോ ഒരകല്‍ച്ചയാണു സുരേഷ്ഗോപി തന്റെ ബ്രാന്റഡ് റോള്‍ ബലികഴിക്കാന്‍ മുതിര്‍ന്നത്.ഇതിനുമുമ്പും അദ്ധേഹം ഒരു റോള്‍ ബലികൊടുത്തിരുന്നു .കേരളത്തിന്റെ ആദ്യലോക സിനിമയെന്ന ഖ്യാതിയില്‍ ഇറങ്ങിയ പഴശ്ശിരാജയിലേക്കു സുരേഷ്ഗോപിയെ ക്ഷണിച്ചെങ്കിലും അദ്ധേഹം അഭിനയിച്ചില്ല.ആ കഥാപാത്രം ആണ്‍കുട്ടികള്‍ (ശരത്കുമാര്‍)കൊണ്ടു പോ
യി.പഴശ്ശിരാജയില്‍ മമ്മൂട്ടിയേക്കള്‍ ചര്‍ച്ച ചെയ്യപെട്ട കഥാപാത്രമായി മാറി ശരത്കുമാര്‍ അവതരിപ്പിച്ച എടച്ചേന കുങ്കന്‍.അന്നു വന്ന വരവാ ഇപ്പോള്‍ ശരത്കുമാറിന്റെ കയ്യില്‍ എത്രയോ അംഗീകാരങ്ങളും സിനിമകളും എന്തിനു അമ്മയുടെ മെമ്പര്‍ഷിപ്പു വരെ നേടിയെന്നു തോന്നുന്നു അദ്ധേഹം.എ
ന്തായാലും നഷ്ടപ്പെട്ടതു ഗ്ഗോപിയേട്ടനാണു്‌.അതൊരു നഷ്ടമാണെന്നും ഹരിഹരനോടും എം.ടിയോടും ചെയ്തതു തെറ്റാണെന്നും തുറന്നു പറയാന്‍ ഗോപിയേട്ടന്‍ ഒരു മടിയും കാണിച്ചിരുന്നില്ല. ആ
രാണു കാരണക്കാരന്‍ എന്നു ചോദിച്ചപ്പോള്‍ അയാളുടെ പേരുപറയാതെ അദ്ധേഹത്തെ ഞാനിപ്പോഴും സ്നേഹിക്കുകയും പ്രണയിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്നാണു മറുപടി പറഞ്ഞത്.എന്തായാലും കിംഗ് ആന്റ് കമ്മീഷ്ണറില്‍ മമ്മൂട്ടിയോടൊത്ത് അഭിനയിക്കാന്‍ വിസമ്മതിക്കുകയും ആ കഥാപാത്രം ചെയ്യാന്‍ പ്രിത്വിരാജ് മുന്നോട്ട് വന്നപ്പോള്‍ പ്രേക്ഷകര്‍ക്കേതാണ്ടൊക്കെ മനസ്സിലായി.

മലയാള സിനിമയില്‍ പൊലീസ് വേഷം ചെയ്യുന്നെങ്കില്‍ അതു സുരേഷ്ഗോപി തന്നെ ചെയ്യണം എന്നാലെ അതിനൊരു പന്ചുണ്ടാകൂ.മേലു
ദ്യോഗസ്ഥര്‍ തൊപ്പിതെറിക്കുമോന്നോ സ്ഥലം മാറ്റുമോയെന്നോ ഭയപ്പെടാത്ത അനീതിക്കെതിരെ പൊരുതുകയും നീതിയോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന "തന്തക്കു പിറന്ന" പൊലീസ് വേഷങ്ങളെ മലയാളികള്‍ക്കേറെയിഷ്ടമാണ്.പൊലീസാവാന്‍ ആഗ്രഹിക്കുന്നവരുടെയും പൊലീസുകാരുടെയുമൊക്കെ ഹീറോ ആണു സുരേഷ്ഗോപി അവതരിപ്പിച്ച ഓരോ പൊലീസ് കഥാപാത്രങ്ങളും.ഒരു പൊലീസുദ്യോഗസ്ഥനു വേണ്ട ആകാരവും ചങ്കൂറ്റവുമൊക്കെ പ്രകടമാക്കുന്ന കഥാപാത്രങ്ങളൊക്കെ ചെയ്ത
തു കൊണ്ടാവണം എല്ലാ പ്രേക്ഷകരും സുരേഷ്ഗോപിയെ പൊലീസായി കാണാന്‍ ആഗ്രഹിച്ചതും അദ്ധേഹം ടൈപ് ചെയ്യപ്പെട്ടതും. അങ്ങനെയുള്ള സുരേഷ്ഗോപിയെ അദ്ധേഹം ചെയ്ത കഥാപാത്രത്തില്‍ നിന്നു മാറി നിന്നാല്‍ ശരിയാവില്ലെന്നു പ്രേക്ഷകര്‍ക്കുമറിയാം കിംഗ് ആന്റ് കമ്മീഷ്ണറിന്റെ അണിയറക്കാര്‍ക്കുമറിയാം.അതു കൊണ്ടായിരിക്കണം ഒടുവില്‍ സുരേഷ്ഗോപിയെ തന്നെ ആ സിനിമയിലേക്കു വീണ്ടും വീണ്ടും ക്ഷണിച്ചതും.മമ്മൂട്ടിയുടെ കള
ക്ടറോട് കിടപിടിക്കുന്ന കമ്മീഷ്ണര്‍ കഥാപാത്രം സുരേഷ്ഗോപിയോട് തന്നെ ചെയ്യണമെന്നു പ്രേക്ഷകര്‍ ആഗ്രഹിക്കാനും സിനിമയുടെ അണിയറക്കാര്‍ അദ്ധേഹത്തെ ക്ഷണിക്കാനും കാരണം .മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ പുകഞ്ഞിരുന്ന കാര്യങ്ങള്‍ മലയാള സിനിമയുടെ നന്മക്കു വേണ്ടി
ഇവിടെ പൊട്ടി മഴവില്ലു വിരിയട്ടെയെന്നു നമുക്കു പ്രതീക്ഷിക്കാം.മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടൂ പോവാന്‍ തുനിഞ്ഞപ്പോള്‍ ഒടുവില്‍ സുരേഷ്ഗോപിയെത്തി ഞാന്‍ തന്നെ ക
മ്മീഷ്ണറെന്നും പറഞ്ഞു.അതു തന്നെയാ പ്രേക്ഷകരും ആഗ്രഹിച്ച
തു കിംഗ് മമ്മൂട്ടിയാണെങ്കില്‍ കമ്മീഷ്ണര്‍ ഗോപിയേട്ടന്‍ തന്നെയാവണം
.സന്തോഷമായി ഗോപിയേട്ടാ...സന്തോഷമായി

No comments:

Post a Comment