Tuesday, January 25, 2011

കേരളം പഠിക്കേണ്ട പാഠം!


"മുറ്റത്തെ മുല്ലക്കു" മണമില്ല അങ്ങനെയൊരു പഴന്‍ചൊല്ലുണ്ട് മലയാളത്തില്‍.ഏതാണ്ട് അങ്ങനെ തന്നെയാണു മലയാളികളുടെ സ്വഭാവവും.ഈ സ്വഭാവം കൊണ്ടാണു മലയാളി ഇന്നും ഗുണം പിടിക്കാത്തതും എനിക്കു കിട്ടാത്തത് അവനും വേണ്ട എന്ന ഒരു മനോഭാവം.അവസാനം അവനുമില്ല ഇവനുമില്ല പുറമെയുള്ളവര്‍ കൊണ്ടു പോവും .ഏതു രംഗത്താണെങ്കിലും മലയാളിയുടെ ഒരു സ്വഭാവമാണിത് ഒരുത്തന്‍ അനുകൂലിക്കുമ്പോള്‍ നല്ലതാണോ ചീത്തയാണൊ എന്നൊന്നു ചിന്തിക്കുക പോലും ചെയ്യാതെ മറ്റവന്‍ എതിര്‍ക്കും.അവസാനമതു മറ്റു സംസ്ഥനക്കാരു കൊണ്ടുപോയിട്ടുള്ളതാണു ചരിത്രം.അതു വാണിജ്യരംഗമാവട്ടെ കലാരംഗമാവട്ടെ കായിക രംഗമാവട്ടെ ഏതുമാവട്ടെ ഇതാണവസ്ഥ.ഒരുമയുണ്ടെങ്കില്‍ ഉലക്കന്മേലും കിടക്കാന്‍ ഇവിടെ ഒരുമയില്ലത്തതു കൊണ്ട് ഉലക്ക നമ്മുടെയൊക്കെ മേലാണു വന്നു കിടക്കുന്നതും എന്നാലും പഠിക്കില്ല.

2008ല്‍ കേരളത്തിന്റെ റസൂല്‍ പൂകുട്ടി ഓസ്കാറെന്ന ലോക അവാര്‍ഡ് നേടി മലയാളത്തിന്റെ
സാന്നിധ്യം ലോകമെമ്പാടും അറിയിച്ചപ്പോള്‍ മലയാളത്തിന്റെ അതിരുകള്‍
പലതും കവച്ചു
വെക്കുകയായിരുന്നു.അസാധ്യമെന്നു കരുതുന്ന പലതും മലയാളികള്‍ക്കും
നേടാന്‍ കഴിയും എന്നു
റസൂല്‍ പൂക്കുട്ടി നമുക്കു കാണിച്ചു തന്നു.ലോകത്തിന്റെ ഏതു മുക്കിലും മൂല
യിലുമുള്ള മലയാളിയും തന്റെ രംഗത്ത് വെന്നികൊടി പാറിക്കുമ്പോഴും കേരളമെന്ന നാടിനു തന്റെ അംഗീകാരങ്ങള്‍ സമര്‍പ്പിക്കാതിരുന്നിട്ടില്ല അവരെന്നും മലയാളിയായതില്‍ അഭിമാനിക്കു
ന്നവരാണ്.അവരെ വളര്‍ത്തിയതോ പ്രോത്സാഹനങ്ങള്‍ നല്കിയതു പോലും മലയാളിയാവില്ല,എന്നിട്ടും റസൂലിനെ പോലുള്ളവര്‍ അംഗീകാരങ്ങള്‍
എന്റെ ജന്മനാടിനു സമര്‍പ്പിക്കുന്നുവെന്നാ
ണവര്‍ പറഞ്ഞത്.
വെള്ളവും വളവുമിട്ടു വളര്‍ത്തിയത് അന്യ സംസ്ഥാനമായിട്ടു പോലും അവരൊക്കെ കേരളത്തെ സ്നേഹിച്ചു,സിനിമകാണാന്‍ മാത്രമുള്ളതല്ല കേള്‍ക്കാന്‍ കൂടിയുള്ളതാണെന്നും അതിലെ പശ്ചാത്തല സംഗീത്തിനു നമ്മെ ആസ്വധിപ്പിക്കുന്നതില്‍ എത്രയേറെ പങ്കുണ്ടെന്നത് നാം ചിന്തിക്കാന്‍ തുടങ്ങിയത് റസൂലിനു അവാര്‍ഡ് ലഭിച്ചതിനു ശേഷമാണ്.ഓസ്കാര്‍ നേടി വന്ന റസൂലിനെ പൂവിട്ടു മൂടാന്‍ മത്സരിക്കുകയായിരുന്നു പാര്‍ട്ടിക്കാരും സംഘടനകളും.എന്തൊക്കെയോ ലക്ഷ്യമിട്ടൊരുക്കിയ ആ സ്വീകരണത്തിനു അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ.അതേ വര്‍ഷം പഴശ്ശിരാജക്കു വേണ്ടി ജന്മനാട്ടില്‍ ആദ്യമായൊരു സിനിമക്കു വേണ്ടി സഹകരിച്ചിട്ടും അതിന്റെ അവാര്‍ഡ് നിര്‍ണയ വേളയില്‍ പരസ്യമായി അവഗണിച്ചു റസൂല്‍ പൂകുട്ടിയെ,അതേ വര്‍ഷം അതേ സിനിമയിലൂടെ തന്റെ ശബ്ദ്ധ മിശ്രണത്തിനു ദേശീയ അവാര്‍ഡ് നേടി മലയാളി ജുറികളുടെ ആസ്വാദനത്തെയും വിധിനിര്‍ണത്തെയും മധുരമായി ചോദ്യം ​ചെയ്തു പകരം വീട്ടി. ഈ അവാര്‍ഡ് നിര്‍ണയത്തിന്റെ പേരിലും അങ്ങികലെ കിട്ടിയതിന്റെ പേരില്‍ സന്തോഷിക്കുകയും കിട്ടാതെ പോയതിനു സങ്കടപെടുകയും എന്തു കൊണ്ട് കിട്ടി ,എന്തു കൊണ്ട് കിട്ടിയില്ല എന്നു കാര്യമായ ചര്‍ച്ച നടത്തേണ്ടതിനു പകരം പല പല കലഹങ്ങളാണിവിടെ അരങ്ങേറിയത്.

റസൂല്‍ പൂക്കുട്ടിയെന്ന മലയാളിയെ അംഗീകാരങ്ങള്‍ കൊണ്ടും ആശംസകള്‍ കൊണ്ടും മറ്റു സംസ്ഥാനക്കാര്‍ മൂടുമ്പോഴും ഈ മലയാളപുത്രനെ പത്മശ്രീ അവാര്‍ഡ് പരിഗണനാ പട്ടികയിലേക്കു നോമിനേഷന്‍ കൊടുക്കാന്‍ മറന്നു പോയി മലയാളികള്‍.അന്യസംസ്ഥനക്കാരന്റെ സ്നേഹമോ കാരുണ്യമോ അവിടെയും റസൂലിനു പത്മശ്രീ നേടികൊടുത്തു ലജ്ജിപ്പിച്ചു മലയാളിയെ.ഇപ്പോഴിതാ മലയാളത്തിന്റെ കുടുമ്പനായകന്‍ ജയറാമും പത്മശ്രീ നേടിയിരിക്കുന്നു തമിഴ്നാടിന്റെ സ്നേഹാദരങ്ങളായ്.അതെ മലയാളികളായ ജയറാമിനെയും മമ്മൂട്ടിയേയും ജയചന്ദ്രനെയും ശുപാര്‍ശ ചെയ്തത് തമിഴരാണ്.തമിഴ് നടനെ കേരളത്തില്‍ ആധരിക്കാത്തതിന്റെ പേരില്‍ ആരോപണങ്ങളുയര്‍ന്നപ്പോള്‍ ഒരു മലയാള പ്രമുഖ നടന്‍ ചോദിച്ചിരുന്നു മലയാളനടന്മാരെ എന്നെങ്കിലും തമിഴ്നാട് ആധരിച്ചിട്ടുണ്ടോ എന്ന് അതിനുള്ള മറുപടികൂടിയാണു ജയറാമിനു ലഭിച്ച ഈ പത്മശ്രീ.

No comments:

Post a Comment